കൈതോടുകളിലിപ്പോൾ തുപ്പലും കാത്തിരിക്കുന്ന
പരൽ മീനുകളെ കാണാനില്ല.
മഴ പെയ്യുന്നുണ്ടെന്നറിഞ്ഞിട്ടും മാക്രികൾ
മിണ്ടിയതെയില്ല.
ആളനക്കം കേട്ടാൽ മാളത്തിലേക്ക് ഓടുന്ന ഞണ്ടുകളെ
വയൽവരമ്പത്ത് കണ്ടതെയില്ല.
തുലാം മാസത്തിൽ ഇടിവെട്ടി പെയ്ത്ത് കനത്തിട്ടും
ബ്രാലുകൾ എങ്ങോട്ടും ചടിയില്ല.
തവളകൾക്ക് പിന്നിൽ തക്കം പാർത്തിരിക്കാൻ
നീർക്കോലികൾ വന്നില്ല.
പണ്ട് അമ്മ പറഞ്ഞ ഏതോ മായാ ലോകത്തെ
മഴച്ചിത്രങ്ങളാണിതൊക്കെയും.

0 Comments